Friday, 31 October 2014

കൂടിക്കാഴ്ച




നമ്മുടെ ഓരോ കൂടിക്കാഴ്ചകളിലും വേലിപ്പടര്‍പ്പിലെ  വെള്ളമുല്ല തളിരിട്ടിരുന്നു

തൊടിയിലെ നാലുമണിപ്പൂവിനോടായിരുന്നു ഞാന്‍ നിനക്ക് സ്വഗതമരുളാന്‍ കല്‍പിച്ചിരുന്നത്

നിന്റെ കാര്‍കൂന്തലില്‍ ചൂടിയിരുന്ന പനിനീര്‍ പൂവ് സൌരഭ്യം പൊഴിച്ചിരുന്നു

പേരമരത്തില്‍ അണ്ണാങ്കുഞ്ഞു ചിലച്ചു പശ്ചാത്തല സംഗീതം ഒരുക്കിയിരുന്നു

അപ്പോഴൊക്കെയും എന്റെയും നിന്റെയും  ഹൃദയ താളം ലയന ലളിതമായിരുന്നു

അന്ന്‍ പ്രകൃതി നമുക്ക് കൂടുതല്‍ സ്വകാര്യതയ്ക് വേണ്ടി മഴമേഘങ്ങളെ തണലൊരുക്കി

മുന്തിരിവള്ളികൾക്കിടയിൽ വെച്ച് മഴയുടെ ലഹരിയിൽ നിന്നെ ഞാൻ അവസാനമായി കണ്ടപ്പോൾ നിന്റെ അധരങ്ങളിൽ അവശേഷിച്ചിരുന്നത് എന്റെ സ്വപ്നങ്ങളുടെ മഴത്തുള്ളികളായിരുന്നു

ഇപ്പോള്‍ അവയൊക്കെ എന്റെ അധരങ്ങളിലെക്ക് പകര്‍ന്നു തന്നു നീ പോയി എന്നെന്നേക്കുമായി എന്നില്‍ നിന്നും...
.
.
.
ഇപ്പോഴും കാത്തിരിക്കുന്നു നിന്റെ അധരങ്ങളില്‍ നിന്നും എന്റെ സ്വപ്നത്തിന്റെ ആ അവസാനത്തെ നീര്‍കുമിള ഒപ്പിയെടുക്കാന്‍..